Friday, October 28, 2011

നിധി

മഴനൂലുകള്‍ക്കു കനംവെച്ച് തുടങ്ങിയിരിക്കുന്നു. മുട്ടയുമായി വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു നടക്കുന്ന ചോണനുറുമ്പുകള്‍ ഒരു മഴയുടെ സൂചന നേരത്തെ തന്നെ നല്‍കിയിരുന്നു. അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവായിരുന്നു ചോണനുറുംമ്പുകളുടെ ഓട്ടത്തിന്റെ രഹസ്യം. അവറ്റകള്‍ക്ക് മഴയുടെ വരവിനെ പറ്റി മുന്‍കൂട്ടി അറിയാനുള്ള കഴിവുണ്ട് പോലും, ആവോ ആര്‍ക്കറിയാം. എന്തായാലും ഇത്തവണത്തെ അവധി മഴയില്‍ ഒലിച്ചു പോകുന്ന ലക്ഷണമാണ് കാണുന്നത്. വര്‍ഷംഅഞ്ചു കഴിയുന്നു നാട്ടില്‍ നിന്ന് പോയിട്ട് , ഇപ്പോഴാണ്‌ ഒരു അവധി തരമായത്. പലരേയും കാണാനുണ്ട്, പല കാര്യങ്ങളും ചെയ്തു തീര്‍ക്കനുമുണ്ട്, പക്ഷെ ഈ മഴ.....എന്താ ചെയ്ക. പഴയ കിടപ്പ് മുറിയില്‍ ചില പുസ്തകങ്ങള്‍ ഉണ്ടാവും, തല്ക്കാലം സമയംപോവാന്‍ അത് മതി. വീട് പുതുക്കി പണിഞ്ഞത് കൊണ്ട് അവധിക്കുവന്നിട്ട് അങ്ങോട്ട്‌ പോകേണ്ടിവന്നില്ല . എന്തായാലും ഒന്ന് പോയി നോക്കുക തന്നെ. മുറിക്കു വലിയ മാറ്റമൊന്നുമില്ല, എല്ലാം വിട്ടിട്ടുപോയ പോലെതന്നെ ഉണ്ട് , പക്ഷെ ആകെ പൊടിയും മാറാലയും പിടിച്ചിരിക്കുന്നു. ഭാഗ്യത്തിനു പുസ്തകങ്ങള്‍ എല്ലാംറാക്കില്‍ തന്നെ ഇരിപ്പുണ്ട് . മെല്ലെ ഓരോന്നായി എടുത്ത് തലക്കെട്ടുകള്‍ നോക്കി മാറ്റിവെയ്ക്കുമ്പോഴാണ് ഒരു പുസ്തകത്തില്‍ ശ്രദ്ധ പതിഞ്ഞത്. "ധൃതരാഷ്ട്രാലിംഗനം", ആ തലക്കെട്ട്‌.........മനസ്സില്‍ ഓര്‍മ്മകളുടെ ഒരു നനുത്ത മഴ..... പതിയെ മേശയുടെ വലിപ്പു തുറന്നു....... അതെ, അത്... അവിടെതന്നെ ഉണ്ട്..... ഒരു ചെപ്പ് ..... ഒരു സിന്ദൂരചെപ്പ് ..... അതിനുള്ളില്‍.......
"എന്ത് മഴയാ അല്ലെ ഏട്ടാ ........." നിഷ്കളങ്കമായ ചോദ്യവുമായി ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടി.... മേശപ്പുറത്തിരിക്കുന്ന ചെറുപ്പക്കാരന്‍ ...... എല്ലാം ഒരു തിരശ്ശീലയിലെന്നപോലെ മനസ്സില്‍ തെളിയുന്നു. "എന്റെ കയ്യില്‍ ഒരൂട്ടം ഉണ്ടല്ലോ, കാണണോ?" അവള്‍ ചോദിച്ചു. "കണ്ടു കളയാം" കൃത്രിമമായി ഉണ്ടാക്കിയ താല്പര്യകുറവോടെ അവന്‍ പറഞ്ഞു. മുന്നോട്ടു നീട്ടിയ കയ്യില്‍ ഒരു സിന്ദൂരചെപ്പ്...... അവള്‍ അത് മെല്ലെ തുറന്നു, കുറെ മഞ്ചാടി മണികള്‍, പിന്നെ ഒന്നു രണ്ടു മയിപ്പീലി തുണ്ടുകളും...... "എന്റെ നിധിയാ, എങ്ങിനെ ഉണ്ട്....."അവള്‍ ചോദിച്ചു. അവനു ചിരിയാണ് വന്നത്. നിധിയാണ്‌ പോലും, പത്തു പതിനാറു വയസ്സായി ഇതുവരെ കുട്ടിക്കളി മാറിയിട്ടില്ല. പക്ഷെ അവളുടെ മുഖത്തെ ഗൗരവം കണ്ടപ്പോള്‍ അവന്‍ ചിരി മെല്ലെ അടക്കി. "അല്ലാ ഏട്ടന്‍ വായിക്കുകയായിരുന്നോ" മടക്കി വെച്ചിരുന്ന പുസ്തകമെടുത്തുനോക്കി അവള്‍ ചോദിച്ചു. "ധൃതരാഷ്ട്രാലിംനം, കൊള്ളാമല്ലോ ഏട്ടാ, ഈ കഥ എനിക്കൊന്നു പറഞ്ഞു തരൂ ....." അവനു ദേഷ്യമാണ് വന്നത്. "നിനക്കിതെടുത്തു വായിച്ചു കൂടെ..." പ്രകടമായ ദേഷ്യത്തോടെ അവന്‍ ചോദിച്ചു. പക്ഷെ അവള്‍... അവള്‍ വിടാനുള്ള ഭാവമില്ല .....നിര്‍ബന്ധം തുടരുകയാണ്...... ഒടുവില്‍ അവനു സമ്മതിക്കേണ്ടിവന്നു, പിന്നെ കഥ പറഞ്ഞു തുടങ്ങി....കഥയുടെ അവസാനം.....
"ധൃതരാഷ്ട്രരുടെ മുന്നിലേക്ക്‌ നീക്കിവെച്ച ഭീമന്റെ ഇരുമ്പ് പ്രതിമയെ ........ " അപ്പോഴാണ് അവനു ഒരു കുസൃതി തോന്നിയത്......" ധൃതരാഷ്ട്രര്‍ ഇങ്ങിനെ.... ഇങ്ങിനെ കെട്ടിപ്പിടിച്ചു....ഭീമനെ...ഭീമനെ കൊല്ലുകയായിരുന്നു ഉദ്ദേശം." എന്ത് മണമാണ് ഇവളുടെ മുടിക്ക്....എന്താ ഇവള്‍ ഒന്നും മിണ്ടാത്തത്......മെരുക്കമുള്ള ഒരു ആട്ടിന്‍കുട്ടിയെപ്പോലെ കരവലയത്തില്‍ ഒതുങ്ങി നില്‍ക്കുന്ന അവള്‍....പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴ...ഇത്ര അടുത്ത് ആദ്യമായി ഒരു സ്ത്രീ ശരീരം.....പിന്നെ....

മേശപ്പുറത്തു മറന്നു വെച്ച് പോയ ഒരു സിന്ദൂര ചെപ്പ് ......അവളുടെ നിധി....അറിയാതെയോ...അതോ....

"മോനെ ഇതാരാ വന്നിരിക്കുന്നെതെന്നു നോക്കിയേ..." അമ്മയുടെ ഉച്ചത്തില്‍ ഉള്ള വിളി തിരികെ വര്‍ത്തമാനകാലത്തിലേക്കെത്തിച്ചു. ഉമ്മറത്തേക്ക് നടക്കുമ്പോള്‍ ആ ചെപ്പ് കൂടി കൈയിലെടുത്തു.....
ഒന്നിനുമല്ല....വെറുതേ!

--------------------------------------------------

13 comments:

  1. ...അഭിനന്ദനാര്‍ഹം...!!

    ReplyDelete
  2. Rajesh... U rock again.. very nice presentation! Liked it! Keep up the good work!

    Anoop Sajid

    ReplyDelete
  3. നന്നായിട്ടുണ്ട്... മനോഹരം... ഒരു കവിതപോലെ...............

    ReplyDelete
  4. kathayezhuthinte sangethikathakal enikkariyilla...but nannayittundu.. ella aashamsakalum nerunnu

    ReplyDelete
  5. Parayan enthellamo baaki vechathu pole..

    ReplyDelete
  6. again well written!! very haunting....

    ReplyDelete
  7. parayaanullathu valare simple aayi bhashayude kasarthu illathe vaayanakkarante manassilekku ethikkunna akhyana syli.....good !!!!!pratheeskha kku vakayundu!!!!

    ReplyDelete
  8. Rajeshetta....Excellent ! You won't believe , when i am reading this it's raining outside my house...Not that much heavy....But enough to match with the stunning start of "NIDHI" ! Yes...Start was awesome..."Mazhanoolukal" , that word itself gives us a special feel which drags automatically towards the non erasable past with lots of nostalgic stuffs in it. Everything was quite clean & on the line up to the entry of that girl. There i lost some thing. I mean , according to me , even the writer yourself lost the freedom to take things away from the typical structure which almost all our favourite writers (especially MT sir) have gone through in the past. I think you have done necessary corrections on the spot & recovered from the magical drop as quick as possible. End was so cute & cunning too. Still it stays in mind....Outstanding effort chetta...Keep writing....All the very best from the deep side of my heart...

    ReplyDelete
  9. നല്ല അവതരണം... വേറിട്ട ചിന്ത...

    ReplyDelete